Monday 12 December 2016

യാത്ര..

യാത്ര..

കുറെ ദിവസങ്ങളുടെ പ്ലാനിങ്ങിനു ശേഷമാണ് ഇടുക്കി യാത്രക്ക് ഓഫീസിൽ നിന്നുമുള്ള ടീം റെഡി ആയത്. ആനന്ദ് സർ, ഷെരീഫ് സർ, അനൂപ് സർ, അജികുമാർ സർ, വിജയൻ അണ്ണൻ, സുമേഷ് അണ്ണൻ, കൃഷ്ണകുമാർ പിന്നെ ഞാനും അടങ്ങുന്ന 8 അംഗ സംഘം ശനിയാഴ്ച രാവിലെ യാത്രക്ക് തയ്യാറായി. കൃത്യം 9.40 ന് യാത്ര സി ഡി എസിൽ നിന്നും ആരംഭിച്ചു. ആദ്യം പോത്തൻകോട് നിന്നും വിജയൻ അണ്ണനെ എടുത്തു നേരെ പന്തളത്തേക്ക്. അവിടെ അജികുമാർ സർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിൽ വണ്ടി നിർത്തി ആദ്യം നോക്കിയിട്ടു കണ്ടില്ല. എന്നാൽ കുറച്ചു കഴിഞ്ഞു ഒരു പാളത്തൊപ്പിയൊക്കെ വെച്ച് തനി നാടൻ സ്റ്റൈലിൽ യാത്രക്ക് തയ്യാറായി സർ വണ്ടിയുടെ മുന്നിലേക്ക് നടന്നു വന്നു. ആ പാള തൊപ്പി ഞങ്ങൾ ഓരോരുത്തരും തലയിൽ വെച്ച് കൗതുകത്തോടെ നോക്കി. അവിടെ നിന്നും നേരെ വാഗമണിലേക്കു. വളഞ്ഞും തിരിഞ്ഞുമൊക്കെയുള്ള വഴി കൃഷ്ണകുമാർ അനായാസേന ഓടിച്ചു കയറ്റിയപ്പോൾ പുറം കാഴ്ചകൾ കണ്ടും പാട്ടു പാടിയുമൊക്കെ ഞങ്ങൾ യാത്ര ആസ്വദിച്ച് കൊണ്ടേയിരുന്നു. മൊട്ടക്കുന്നുകളും മറ്റും ഞങ്ങൾ ഓടി കയറി. കുറെ ഫോട്ടോസും എല്ലാം എടുത്തു. നേരം വൈകുന്നത് കൊണ്ട് പെട്ടെന്ന് യാത്ര തുടരാമെന്നായി. അടുത്ത സ്ഥലം വിജയണ്ണന്റെ ഭാര്യയുടെ കുടുംബ വീട്ടിലേക്കായിരുന്നു. ആ സ്ഥലത്തിന്റെ പേര് ആനവിലാസം എന്നാണ്. വളരെ ഏറെ ദൂരം വണ്ടി ഓടിക്കൊണ്ടേയിരുന്നു. ചെങ്കര വഴി വണ്ടി ആനവിലാസത്തിലേക്കു പോയപ്പോൾ മനസിലായി ഞങ്ങൾ ശെരിക്കും കാടിന്റെ ഉൾ ഭാഗത്തേക്കാണ് പോകുന്നതെന്ന്. രാത്രി ഒരു 8 മണിയോടെ ഞങ്ങൾ ആ വീട്ടിലെത്തി. അവിടെ ഞങ്ങൾക്ക് വഴികാണിക്കാൻ വിജയണ്ണന്റെ അളിയൻ ബൈക്കിൽ മുന്നിൽ വന്നിരുന്നു. തൊട്ടടുത്തിരുന്ന കുടുംബ വീട്ടിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. വളരെ നല്ല വീടും അതിനു ചുറ്റുപാടും. ഞങ്ങൾക്കുള്ള കാപ്പി, ആഹാരം എന്നിവ വളരെ നേരത്തെ തയ്യാറായിരുന്നു. അതൊക്കെ കഴിച്ചു അങ്ങനെ വീടിനു ചുറ്റും കറങ്ങി നടന്നു. വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്ന പോലെ ക്യാമ്പ് ഫയർ കൂട്ടണം എന്ന ആശയത്തിനോട് എല്ലാവര്ക്കും യോജിപ്പായിരുന്നു. ഉണങ്ങിയ വിറകുകൾ കൂട്ടി കുറച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ അഭിജിത് എന്ന വിജയണ്ണന്റെ മരുമകൻ ഉത്സാഹത്തോടെ കൂടെ നിന്നു. 1950 മുതൽ കേട്ടിട്ടുള്ളതും കേൾക്കാത്തതുമായ എല്ലാ പാട്ടുകളും അവിടെ ഞങ്ങൾ പാടിക്കൊണ്ടേയിരുന്നു. ചെറിയ പ്ലാസ്റ്റിക് കസേരയിൽ താളം പിടിച്ചു അജികുമാർ സാറും, സുമേഷണ്ണനും കൂടെയുണ്ടായിരുന്നു. എല്ലാവരും എന്നോ കഴിഞ്ഞു പോയ ഒരു കോളേജ് യാത്രയുടെ നൊസ്റ്റാൾജിക് ഫീലിലായിരുന്നു. 11  മണിയോടെ ഉറങ്ങാൻ കിടക്കുമ്പോൾ തണുപ്പ് മെല്ലെ കൂടിത്തുടങ്ങിയിരുന്നു. ദൂരെ എവിടെയൊക്കെയോ കാറ്റ് വീശുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രാവിലെ ഏകദേശം 5 മണിയോടെ ഉണർന്നു. എല്ലാവരും പതിയെ തണുപ്പിനെ മറന്നു കൊണ്ട് കാപ്പിയൊക്കെ കുടിച്ചു റെഡി ആയി. രാവിലെ നോക്കിയപ്പോൾ കണ്ടത് താമസിക്കുന്ന വീടിരിക്കുന്നത് ഒരു വലിയ ഏലക്കാടിന്റെ നടുവിലാണ്. അടുത്ത വീടിരിക്കുന്നത് എത്രയോ ദൂരെയാണ്. വിജയണ്ണൻ ഞങ്ങളെയും കൊണ്ട് ഒന്ന് നടക്കാനിറങ്ങി. ഏലം കൃഷിയും, മഴവെള്ള സംഭരണിയും, പല നിറത്തിലുള്ള പൂക്കളുമൊക്കെ കണ്ടു ഞങ്ങൾ നല്ല ദൂരം നടന്നു. അവസാനം ഏറെ മനോഹരമായ ഒരു കുന്നിന്റെ മുകളിലേക്ക് വിജയണ്ണൻ ഞങ്ങളെ കൊണ്ട് പോയി. മീശപ്പുലിമലയിൽ മാത്രമല്ല ഇങ്ങു ആനവിലാസത്തുള്ള ഈ കുന്നിലും മഞ്ഞു പെയ്യുമെന്ന സത്യം ഞങ്ങൾ നേരിട്ടു കണ്ടു. ഒരുതരം ഹിമാലയൻ എഫ്ഫക്റ്റ് പോലെ തോന്നി. പേരറിയാത്ത ആ കുന്നിനു ഞങ്ങൾ "വിജയൻ കുന്നു" എന്ന് പേരിട്ടു. വിശപ്പിന്റെ വിളി കൂടിയപ്പോൾ കുന്നിറങ്ങി നേരെ വീട്ടിലേക്കു. അവിടെ നല്ല ചൂട് ഇഡ്ഡലിയും ചമ്മന്തിയും ചായയും റെഡി ആയിരുന്നു. അതൊക്കെ കഴിച്ചു ആ നല്ല ആതിഥേയരോട് നന്ദിയും പറഞ്ഞു നേരെ വണ്ടി തിരിച്ചു. നേരെ മൂന്നാറിലേക്ക്. മഞ്ഞിന്റെ കുട പിടിച്ച മൂന്നാറിൽ മുൻപ് പോയിട്ടുണ്ടെങ്കിലും ഒരു പാട് മാറിയെന്നു തോന്നി. തേയിലക്കാടുകളും മലകളും കടന്നു കുറെ ദൂരത്തോളം. ഒരു വഴിയോരക്കടയിൽ നിന്നും ആഹാരവും കഴിച്ചു മാട്ടുപ്പെട്ടി ഡാം വരെ ആ യാത്ര നീണ്ടു. അതിനു ശേഷം നേരെ തിരിച്ചു വന്നു. ഓരോ വളവു തിരിച്ചിറങ്ങുമ്പോഴും മലകളിൽ മഞ്ഞു കൂടിക്കൊണ്ടേയിരുന്നു. തിരുവല്ല വഴി കൊട്ടാരക്കര വഴി നേരെ 1 മണിയോടെ സി ഡി എസിൽ തിരിച്ചെത്തി. ഓരോരുത്തരും ബാഗുകളുമെടുത്തു മുറികളിലേക്ക് പോയി.അവരുടെ മുഖങ്ങളിൽ ക്ഷീണത്തോടെയൊപ്പം കണ്ട ഒരു സന്തോഷം ഈ യാത്രയുടെ വിജയമായി തോന്നി.   ഓരോ യാത്രയുടെയും ഭംഗി കൂടുന്നത് അതിന്റെ അവസാനത്തോടെയാണ് എന്ന് തോന്നാറുണ്ട്. പിന്നിട്ട വഴികളിൽ കാലം നമുക്കായി കരുതി വെക്കുന്ന പ്രകൃതിയുടെ കുറെ മാന്ത്രികങ്ങൾ. അതിനു മുന്നിൽ കുറെ നേരം അന്തിച്ചു നിന്നു നോക്കി നാം ഓരോരുത്തരും വിട പറയുന്നു. അതാണ് ഓരോ യാത്രയും. ഈ യാത്രയുടെ അവസാനവും അതെ പോലെ ഓരോരുത്തരും സന്തോഷവാന്മാർ ആയിരുന്നു. ഒരു പിടി ഓര്മകളോടെ ഇനിയും പുതിയൊരു യാത്രക്കുള്ള തയ്യാറെടുപ്പിനായി കാത്തിരിക്കുന്നു. സായി 

യാത്ര..

യാത്ര..

കുറെ ദിവസങ്ങളുടെ പ്ലാനിങ്ങിനു ശേഷമാണ് ഇടുക്കി യാത്രക്ക് ഓഫീസിൽ നിന്നുമുള്ള ടീം റെഡി ആയത്. ആനന്ദ് സർ, ഷെരീഫ് സർ, അനൂപ് സർ, അജികുമാർ സർ, വിജയൻ അണ്ണൻ, സുമേഷ് അണ്ണൻ, കൃഷ്ണകുമാർ പിന്നെ ഞാനും അടങ്ങുന്ന 8 അംഗ സംഘം ശനിയാഴ്ച രാവിലെ യാത്രക്ക് തയ്യാറായി. കൃത്യം 9.40 ന് യാത്ര സി ഡി എസിൽ നിന്നും ആരംഭിച്ചു. ആദ്യം പോത്തൻകോട് നിന്നും വിജയൻ അണ്ണനെ എടുത്തു നേരെ പന്തളത്തേക്ക്. അവിടെ അജികുമാർ സർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിൽ വണ്ടി നിർത്തി ആദ്യം നോക്കിയിട്ടു കണ്ടില്ല. എന്നാൽ കുറച്ചു കഴിഞ്ഞു ഒരു പാളത്തൊപ്പിയൊക്കെ വെച്ച് തനി നാടൻ സ്റ്റൈലിൽ യാത്രക്ക് തയ്യാറായി സർ വണ്ടിയുടെ മുന്നിലേക്ക് നടന്നു വന്നു. ആ പാള തൊപ്പി ഞങ്ങൾ ഓരോരുത്തരും തലയിൽ വെച്ച് കൗതുകത്തോടെ നോക്കി. അവിടെ നിന്നും നേരെ വാഗമണിലേക്കു. വളഞ്ഞും തിരിഞ്ഞുമൊക്കെയുള്ള വഴി കൃഷ്ണകുമാർ അനായാസേന ഓടിച്ചു കയറ്റിയപ്പോൾ പുറം കാഴ്ചകൾ കണ്ടും പാട്ടു പാടിയുമൊക്കെ ഞങ്ങൾ യാത്ര ആസ്വദിച്ച് കൊണ്ടേയിരുന്നു. മൊട്ടക്കുന്നുകളും മറ്റും ഞങ്ങൾ ഓടി കയറി. കുറെ ഫോട്ടോസും എല്ലാം എടുത്തു. നേരം വൈകുന്നത് കൊണ്ട് പെട്ടെന്ന് യാത്ര തുടരാമെന്നായി. അടുത്ത സ്ഥലം വിജയണ്ണന്റെ ഭാര്യയുടെ കുടുംബ വീട്ടിലേക്കായിരുന്നു. ആ സ്ഥലത്തിന്റെ പേര് ആനവിലാസം എന്നാണ്. വളരെ ഏറെ ദൂരം വണ്ടി ഓടിക്കൊണ്ടേയിരുന്നു. ചെങ്കര വഴി വണ്ടി ആനവിലാസത്തിലേക്കു പോയപ്പോൾ മനസിലായി ഞങ്ങൾ ശെരിക്കും കാടിന്റെ ഉൾ ഭാഗത്തേക്കാണ് പോകുന്നതെന്ന്. രാത്രി ഒരു 8 മണിയോടെ ഞങ്ങൾ ആ വീട്ടിലെത്തി. അവിടെ ഞങ്ങൾക്ക് വഴികാണിക്കാൻ വിജയണ്ണന്റെ അളിയൻ ബൈക്കിൽ മുന്നിൽ വന്നിരുന്നു. തൊട്ടടുത്തിരുന്ന കുടുംബ വീട്ടിലാണ് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. വളരെ നല്ല വീടും അതിനു ചുറ്റുപാടും. ഞങ്ങൾക്കുള്ള കാപ്പി, ആഹാരം എന്നിവ വളരെ നേരത്തെ തയ്യാറായിരുന്നു. അതൊക്കെ കഴിച്ചു അങ്ങനെ വീടിനു ചുറ്റും കറങ്ങി നടന്നു. വളരെ നേരത്തെ പ്ലാൻ ചെയ്തിരുന്ന പോലെ ക്യാമ്പ് ഫയർ കൂട്ടണം എന്ന ആശയത്തിനോട് എല്ലാവര്ക്കും യോജിപ്പായിരുന്നു. ഉണങ്ങിയ വിറകുകൾ കൂട്ടി കുറച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ അഭിജിത് എന്ന വിജയണ്ണന്റെ മരുമകൻ ഉത്സാഹത്തോടെ കൂടെ നിന്നു. 1950 മുതൽ കേട്ടിട്ടുള്ളതും കേൾക്കാത്തതുമായ എല്ലാ പാട്ടുകളും അവിടെ ഞങ്ങൾ പാടിക്കൊണ്ടേയിരുന്നു. ചെറിയ പ്ലാസ്റ്റിക് കസേരയിൽ താളം പിടിച്ചു അജികുമാർ സാറും, സുമേഷണ്ണനും കൂടെയുണ്ടായിരുന്നു. എല്ലാവരും എന്നോ കഴിഞ്ഞു പോയ ഒരു കോളേജ് യാത്രയുടെ നൊസ്റ്റാൾജിക് ഫീലിലായിരുന്നു. 11  മണിയോടെ ഉറങ്ങാൻ കിടക്കുമ്പോൾ തണുപ്പ് മെല്ലെ കൂടിത്തുടങ്ങിയിരുന്നു. ദൂരെ എവിടെയൊക്കെയോ കാറ്റ് വീശുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. രാവിലെ ഏകദേശം 5 മണിയോടെ ഉണർന്നു. എല്ലാവരും പതിയെ തണുപ്പിനെ മറന്നു കൊണ്ട് കാപ്പിയൊക്കെ കുടിച്ചു റെഡി ആയി. രാവിലെ നോക്കിയപ്പോൾ കണ്ടത് താമസിക്കുന്ന വീടിരിക്കുന്നത് ഒരു വലിയ ഏലക്കാടിന്റെ നടുവിലാണ്. അടുത്ത വീടിരിക്കുന്നത് എത്രയോ ദൂരെയാണ്. വിജയണ്ണൻ ഞങ്ങളെയും കൊണ്ട് ഒന്ന് നടക്കാനിറങ്ങി. ഏലം കൃഷിയും, മഴവെള്ള സംഭരണിയും, പല നിറത്തിലുള്ള പൂക്കളുമൊക്കെ കണ്ടു ഞങ്ങൾ നല്ല ദൂരം നടന്നു. അവസാനം ഏറെ മനോഹരമായ ഒരു കുന്നിന്റെ മുകളിലേക്ക് വിജയണ്ണൻ ഞങ്ങളെ കൊണ്ട് പോയി. മീശപ്പുലിമലയിൽ മാത്രമല്ല ഇങ്ങു ആനവിലാസത്തുള്ള ഈ കുന്നിലും മഞ്ഞു പെയ്യുമെന്ന സത്യം ഞങ്ങൾ നേരിട്ടു കണ്ടു. ഒരുതരം ഹിമാലയൻ എഫ്ഫക്റ്റ് പോലെ തോന്നി. പേരറിയാത്ത ആ കുന്നിനു ഞങ്ങൾ "വിജയൻ കുന്നു" എന്ന് പേരിട്ടു. വിശപ്പിന്റെ വിളി കൂടിയപ്പോൾ കുന്നിറങ്ങി നേരെ വീട്ടിലേക്കു. അവിടെ നല്ല ചൂട് ഇഡ്ഡലിയും ചമ്മന്തിയും ചായയും റെഡി ആയിരുന്നു. അതൊക്കെ കഴിച്ചു ആ നല്ല ആതിഥേയരോട് നന്ദിയും പറഞ്ഞു നേരെ വണ്ടി തിരിച്ചു. നേരെ മൂന്നാറിലേക്ക്. മഞ്ഞിന്റെ കുട പിടിച്ച മൂന്നാറിൽ മുൻപ് പോയിട്ടുണ്ടെങ്കിലും ഒരു പാട് മാറിയെന്നു തോന്നി. തേയിലക്കാടുകളും മലകളും കടന്നു കുറെ ദൂരത്തോളം. ഒരു വഴിയോരക്കടയിൽ നിന്നും ആഹാരവും കഴിച്ചു മാട്ടുപ്പെട്ടി ഡാം വരെ ആ യാത്ര നീണ്ടു. അതിനു ശേഷം നേരെ തിരിച്ചു വന്നു. ഓരോ വളവു തിരിച്ചിറങ്ങുമ്പോഴും മലകളിൽ മഞ്ഞു കൂടിക്കൊണ്ടേയിരുന്നു. തിരുവല്ല വഴി കൊട്ടാരക്കര വഴി നേരെ 1 മണിയോടെ സി ഡി എസിൽ തിരിച്ചെത്തി. ഓരോരുത്തരും ബാഗുകളുമെടുത്തു മുറികളിലേക്ക് പോയി.അവരുടെ മുഖങ്ങളിൽ ക്ഷീണത്തോടെയൊപ്പം കണ്ട ഒരു സന്തോഷം ഈ യാത്രയുടെ വിജയമായി തോന്നി.   ഓരോ യാത്രയുടെയും ഭംഗി കൂടുന്നത് അതിന്റെ അവസാനത്തോടെയാണ് എന്ന് തോന്നാറുണ്ട്. പിന്നിട്ട വഴികളിൽ കാലം നമുക്കായി കരുതി വെക്കുന്ന പ്രകൃതിയുടെ കുറെ മാന്ത്രികങ്ങൾ. അതിനു മുന്നിൽ കുറെ നേരം അന്തിച്ചു നിന്നു നോക്കി നാം ഓരോരുത്തരും വിട പറയുന്നു. അതാണ് ഓരോ യാത്രയും. ഈ യാത്രയുടെ അവസാനവും അതെ പോലെ ഓരോരുത്തരും സന്തോഷവാന്മാർ ആയിരുന്നു. ഒരു പിടി ഓര്മകളോടെ ഇനിയും പുതിയൊരു യാത്രക്കുള്ള തയ്യാറെടുപ്പിനായി കാത്തിരിക്കുന്നു. സായി