Thursday 14 August 2014

ഏകാന്തത

ഒറ്റക്കിരിക്കുമ്പോൾ അയാൾ പലപ്പോഴും ആലോചിക്കാറുണ്ട്. എല്ലാവരും ഉണ്ടായിട്ടും അയാളെങ്ങനെ ഒറ്റക്കായി എന്ന്. അച്ഛന്റെയും അമ്മയുടെയും സ്വന്തക്കരെല്ലാരും വല്യ കുടുംബക്കാരാണ്. വളരെ ഏറെ ആളുകളും ബന്ധു ബലവും. എന്നിട്ടും അയാൾ ഒറ്റയ്ക്കായി. അയാളെ തേടി ആരും വന്നില്ല, ഒരാളും കരുണയോടു കൂടിയ ഒരു പുഞ്ചിരി പോലും കൊടുത്തില്ല. ഒരു പെണ്‍കുട്ടി പോലും അയാളെ സ്നേഹിച്ചില്ല. ജീവിതം മുഴുവൻ അയാൾ ഒറ്റയ്ക്കായിരുന്നു. ഇന്ന് വരെ ആരുമില്ല എങ്കിൽ നാളെയും ആരുമില്ല എന്ന് അയാൾക്ക്‌ തോന്നി തുടങ്ങിയിരുന്നു. ഒടുവിൽ അയാളെ തേടി ഒരു ആൾ വന്നു. വയസായി തുടങ്ങിയതിനാൽ കാഴ്ചയ്ക്ക് മങ്ങൽ ഉണ്ടായിരുന്ന അയാൾ വന്ന ആളിനെ ശ്രദ്ധിച്ചു നോക്കി. എന്നിട്ട് പതിയെ ചിരിച്ചു.

വന്നയാൾ അയാളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു. നമുക്ക് പോകാമല്ലോ അല്ലലെ?

അയാൾ സന്തോഷത്തോടെ എണീറ്റ് വന്നയാളുടെ കൈ പിടിച്ചു ഇറയത്തെക്കിറങ്ങി. പോകാം എന്ന് പറഞ്ഞു..

രണ്ടു പേരും ആ ചെറിയ ഇട വഴിയിലൂടെ മെല്ലെ എങ്ങോട്ടോ നടന്നു നീങ്ങി. കാലത്തിന്റെ അങ്ങേ അറ്റത്തേക്കുള്ള ആരൊക്കെയോ അയാൾക്കായി കാത്തിരിക്കുകയായിരുന്നു. അവരുടെ അടുത്തേക്ക് അയാൾ സന്തോഷത്തോടെ നടന്നു പോയി...