ഓരോന്നിലും അയാൾ എന്തോ തേടുകയായിരുന്നു.
വലിയ എഞ്ചിനീയറിംഗ് ഡിഗ്രി തേടി കോളേജിൽ പഠിച്ചപ്പോൾ അയാൾ മതി മറന്നു ആ ആന്വേഷണം നടത്തി. എന്താണ് താനെന്നു. അയാൾക്കൊരിക്കലും ഉത്തരം കിട്ടിയില്ല. ആരും അയാൾക്കൊരുത്തരം നൽകിയില്ല. വെറുതെ വർഷങ്ങൾ പോയിക്കൊണ്ടിരിന്നു. പഠനത്തിൽ വലിയ മിടുക്കനല്ലായിരുന്നു. നല്ല ജോലിയും കിട്ടിയില്ല. എന്നിട്ടും അയാൾ വീണ്ടും ആ അന്വേഷണം തുടർന്നു. എന്താണ് താനെന്നും, ജീവിതം എന്നും. ഒരു ഫോട്ടോഗ്രാഫർ ആയി അയാൾ ആ സത്യത്തെ അന്വേഷിച്ചു. ദൂരങ്ങൾ സഞ്ചരിച്ചു. പ്രകൃതി രമണീയമായ കാഴ്ചകൾ പകർത്തി. കണ്ട കാഴ്ചകളിൽ നിന്നെല്ലാം ഒരുപാട് പാഠങ്ങൾ അയാൾ പഠിച്ചു. കഥകളിൽ മാത്രം കേട്ടിട്ടുള്ള നാടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിച്ചു. അപ്പോഴും അയാളെ ആ സത്യം വീണ്ടും അലട്ടിക്കൊണ്ടിരുന്നു. എന്താണ് തന്റെ ജീവിതം എന്ന്. ഉത്തരം കിട്ടാതെ അയാൾ ഗുരുക്കന്മാരെ തേടി. പല പുസ്തകങ്ങളും ഗുരുക്കളായി. പലതും പല ഉത്തരങ്ങൾ നല്കി. ഇതിനിടയിൽ കാലം ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ഫോട്ടോഗ്രാഫിയും, വേദജ്ഞാനവും എല്ലാം ഇതിനിടയിൽ അയാളെ പ്രശസ്തനാക്കിയിരുന്നു.
ഒരു ഗ്രാമത്തിൽ ഒരു സഞ്ചാരത്തിനിടയിൽ അയാൾ ഒരു നദീ തീരത്തിന്റെ അടുത്ത് ചെന്നിരുന്നു. അതിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഒരു കൊച്ചു കുട്ടി അയാളുടെ അടുത്ത് വന്നു. ആ ക്യാമറ നോക്കി അയാളോട് ചോതിച്ചു.
എന്റെ ഒരു പടം എടുക്കാമോ?
അയാള് ചിരിച്ചു കൊണ്ട് ആ കുട്ടിയുടെ പടം എടുത്തു. എന്നിട്ട് അതിലൂടെ ആ കുട്ടിയെ കാണിച്ചു. ആ കുട്ടിയുടെ മുഖത്ത് വളരെ സന്തോഷം അയാൾ കണ്ടു. ആ കുട്ടി ചിരിച്ചു കൊണ്ട് അതിന്റെ അമ്മയുടെ അടുത്തേക്ക് പോയി
മറ്റുള്ളവരുടെ സന്തോഷത്തിനാണ് ഓരോരുത്തരുടെയും ജീവിതം എന്ന് അയാൾക്ക് തോന്നി. അന്ന് ആ നദീ തീരത്ത് വെച്ച് അയാൾ തേടിയ ചോദ്യത്തിന്റെ ഉത്തരം അയാൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു. ഒരു ചെറിയ സന്തോഷത്തിന്റെ രൂപത്തിൽ.....
വലിയ എഞ്ചിനീയറിംഗ് ഡിഗ്രി തേടി കോളേജിൽ പഠിച്ചപ്പോൾ അയാൾ മതി മറന്നു ആ ആന്വേഷണം നടത്തി. എന്താണ് താനെന്നു. അയാൾക്കൊരിക്കലും ഉത്തരം കിട്ടിയില്ല. ആരും അയാൾക്കൊരുത്തരം നൽകിയില്ല. വെറുതെ വർഷങ്ങൾ പോയിക്കൊണ്ടിരിന്നു. പഠനത്തിൽ വലിയ മിടുക്കനല്ലായിരുന്നു. നല്ല ജോലിയും കിട്ടിയില്ല. എന്നിട്ടും അയാൾ വീണ്ടും ആ അന്വേഷണം തുടർന്നു. എന്താണ് താനെന്നും, ജീവിതം എന്നും. ഒരു ഫോട്ടോഗ്രാഫർ ആയി അയാൾ ആ സത്യത്തെ അന്വേഷിച്ചു. ദൂരങ്ങൾ സഞ്ചരിച്ചു. പ്രകൃതി രമണീയമായ കാഴ്ചകൾ പകർത്തി. കണ്ട കാഴ്ചകളിൽ നിന്നെല്ലാം ഒരുപാട് പാഠങ്ങൾ അയാൾ പഠിച്ചു. കഥകളിൽ മാത്രം കേട്ടിട്ടുള്ള നാടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിച്ചു. അപ്പോഴും അയാളെ ആ സത്യം വീണ്ടും അലട്ടിക്കൊണ്ടിരുന്നു. എന്താണ് തന്റെ ജീവിതം എന്ന്. ഉത്തരം കിട്ടാതെ അയാൾ ഗുരുക്കന്മാരെ തേടി. പല പുസ്തകങ്ങളും ഗുരുക്കളായി. പലതും പല ഉത്തരങ്ങൾ നല്കി. ഇതിനിടയിൽ കാലം ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ഫോട്ടോഗ്രാഫിയും, വേദജ്ഞാനവും എല്ലാം ഇതിനിടയിൽ അയാളെ പ്രശസ്തനാക്കിയിരുന്നു.
ഒരു ഗ്രാമത്തിൽ ഒരു സഞ്ചാരത്തിനിടയിൽ അയാൾ ഒരു നദീ തീരത്തിന്റെ അടുത്ത് ചെന്നിരുന്നു. അതിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഒരു കൊച്ചു കുട്ടി അയാളുടെ അടുത്ത് വന്നു. ആ ക്യാമറ നോക്കി അയാളോട് ചോതിച്ചു.
എന്റെ ഒരു പടം എടുക്കാമോ?
അയാള് ചിരിച്ചു കൊണ്ട് ആ കുട്ടിയുടെ പടം എടുത്തു. എന്നിട്ട് അതിലൂടെ ആ കുട്ടിയെ കാണിച്ചു. ആ കുട്ടിയുടെ മുഖത്ത് വളരെ സന്തോഷം അയാൾ കണ്ടു. ആ കുട്ടി ചിരിച്ചു കൊണ്ട് അതിന്റെ അമ്മയുടെ അടുത്തേക്ക് പോയി
മറ്റുള്ളവരുടെ സന്തോഷത്തിനാണ് ഓരോരുത്തരുടെയും ജീവിതം എന്ന് അയാൾക്ക് തോന്നി. അന്ന് ആ നദീ തീരത്ത് വെച്ച് അയാൾ തേടിയ ചോദ്യത്തിന്റെ ഉത്തരം അയാൾക്ക് കിട്ടിക്കഴിഞ്ഞിരുന്നു. ഒരു ചെറിയ സന്തോഷത്തിന്റെ രൂപത്തിൽ.....