Saturday 14 June 2014

അന്വേഷണം

ഓരോന്നിലും അയാൾ എന്തോ തേടുകയായിരുന്നു.

വലിയ എഞ്ചിനീയറിംഗ് ഡിഗ്രി തേടി കോളേജിൽ പഠിച്ചപ്പോൾ അയാൾ മതി മറന്നു ആ ആന്വേഷണം നടത്തി. എന്താണ് താനെന്നു. അയാൾക്കൊരിക്കലും ഉത്തരം കിട്ടിയില്ല. ആരും അയാൾക്കൊരുത്തരം നൽകിയില്ല. വെറുതെ വർഷങ്ങൾ പോയിക്കൊണ്ടിരിന്നു. പഠനത്തിൽ വലിയ മിടുക്കനല്ലായിരുന്നു. നല്ല ജോലിയും കിട്ടിയില്ല. എന്നിട്ടും അയാൾ വീണ്ടും ആ അന്വേഷണം തുടർന്നു. എന്താണ് താനെന്നും, ജീവിതം എന്നും. ഒരു ഫോട്ടോഗ്രാഫർ ആയി അയാൾ ആ സത്യത്തെ അന്വേഷിച്ചു. ദൂരങ്ങൾ സഞ്ചരിച്ചു. പ്രകൃതി രമണീയമായ കാഴ്ചകൾ പകർത്തി. കണ്ട കാഴ്ചകളിൽ നിന്നെല്ലാം ഒരുപാട് പാഠങ്ങൾ അയാൾ പഠിച്ചു. കഥകളിൽ മാത്രം കേട്ടിട്ടുള്ള നാടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിച്ചു. അപ്പോഴും അയാളെ ആ സത്യം വീണ്ടും അലട്ടിക്കൊണ്ടിരുന്നു. എന്താണ് തന്റെ ജീവിതം എന്ന്. ഉത്തരം കിട്ടാതെ അയാൾ ഗുരുക്കന്മാരെ തേടി. പല പുസ്തകങ്ങളും ഗുരുക്കളായി. പലതും പല ഉത്തരങ്ങൾ നല്കി. ഇതിനിടയിൽ കാലം ഒരുപാട് മാറിക്കഴിഞ്ഞിരുന്നു. ഫോട്ടോഗ്രാഫിയും, വേദജ്ഞാനവും  എല്ലാം ഇതിനിടയിൽ അയാളെ പ്രശസ്തനാക്കിയിരുന്നു.

ഒരു ഗ്രാമത്തിൽ ഒരു സഞ്ചാരത്തിനിടയിൽ അയാൾ ഒരു നദീ തീരത്തിന്റെ അടുത്ത് ചെന്നിരുന്നു. അതിന്റെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഒരു കൊച്ചു കുട്ടി അയാളുടെ അടുത്ത് വന്നു. ആ ക്യാമറ നോക്കി അയാളോട് ചോതിച്ചു.

എന്റെ ഒരു പടം എടുക്കാമോ?

അയാള് ചിരിച്ചു കൊണ്ട് ആ കുട്ടിയുടെ പടം എടുത്തു. എന്നിട്ട് അതിലൂടെ ആ കുട്ടിയെ കാണിച്ചു. ആ കുട്ടിയുടെ മുഖത്ത് വളരെ സന്തോഷം അയാൾ കണ്ടു. ആ കുട്ടി ചിരിച്ചു കൊണ്ട് അതിന്റെ അമ്മയുടെ അടുത്തേക്ക് പോയി

മറ്റുള്ളവരുടെ സന്തോഷത്തിനാണ് ഓരോരുത്തരുടെയും ജീവിതം എന്ന് അയാൾക്ക്‌ തോന്നി. അന്ന് ആ നദീ തീരത്ത് വെച്ച് അയാൾ തേടിയ ചോദ്യത്തിന്റെ ഉത്തരം അയാൾക്ക്‌ കിട്ടിക്കഴിഞ്ഞിരുന്നു. ഒരു ചെറിയ സന്തോഷത്തിന്റെ രൂപത്തിൽ.....

ഹിമാലയം



മനസിലങ്ങനെ പലതവണ വീണ്ടും വീണ്ടും ഉയർന്നു വരുന്ന പേര്. വളരെ കാലമായി പോവാൻ ആഗ്രഹിക്കുന്നുണ്ട്. ഹിമാലയം എന്നാൽ ഒരു സ്ഥലം മാത്രമായി പറയാൻ കഴിയില്ല. ഒരുപാട് സ്ഥലങ്ങളുടെ ഒരു കൂട്ടം. ആത്മീയതയുടെ ഉയർന്ന തലങ്ങൾ ആണ് ഇവ എന്ന് പറയാതെ വയ്യ. DC ബുക്സ് പബ്ലിഷ് ചെയ്ത ഹിമാലയതിനെ പറ്റിയുള്ള ചില പുസ്തകങ്ങൾ ആ യാത്രക്കുള്ള നല്ല വിവരണങ്ങൾ തരുന്നുണ്ട്. എന്നായാലും പോകണം എന്ന് മനസ്സിൽ ഉണ്ട്. ഒരിക്കൽ പോയിവരുമ്പോ ഒരായിരം കാര്യം പറയാനുണ്ടാവും. ഇതൊക്കെ സ്വപ്നങ്ങൾ ആണ്. നടക്കണം എന്ന് പ്രാർത്ഥിക്കുന്നു....

Sunday 8 June 2014

മഴ

ഈ മഴയിങ്ങനെ തിമിർത്തു പെയ്യുന്നതും നോക്കി ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്. ഒരു കട്ടൻചായയും കുടിച്ചു ഒരിളം മൂളിപ്പാട്ടും പാടി തണുത്തു വിറച്ചിരിക്കുമ്പോൾ, പഴയ ഒടിഞ്ഞ കുടയുമായി ക്ലാസ്സിൽ പോകുന്നതും. മുട്ടോളം വെള്ളത്തിൽ ചെരിപ്പും കടലാസ് തോണികളും ഒഴുക്കി വിട്ടു അതിന്റെ പിറകെ ഓടുന്നതും, കൂട്ടുകാരോട് ചേർന്ന് വയലിലും പുഴയിലുമെല്ലാം മഴ പെയ്യുന്നത് ആസ്വദിച്ചു ഒടുവിൽ നനഞ്ഞു വന്നതിനു അമ്മയുടെ ശകാരവും കേട്ട് യഥാർത്ഥത്തിൽ ജീവിച്ച ആ ബാല്യം ഓർമ്മ വരും. ഓരോ മഴത്തുള്ളിയും കൂട്ടുകാരായിരുന്നു. പിന്നെ വളർന്നപ്പോൾ മുട്ടോളം വന്നിരുന്ന വെള്ളത്തിന്റെ പ്രളയം നിലച്ചിരുന്നു. പലപ്പോഴും വെള്ളത്തിന്‌ ഒഴുവാൻ വേണ്ട ഇടവഴികൾ ഇല്ലായിരുന്നു. പിന്നെയും കാലം പോയപ്പോൾ എപ്പോഴൊക്കെയോ മഴ ശല്യപ്പെടുത്തുന്ന ഒരു ആവർത്തനവും ആയി. എന്നാൽ പിന്നെ വീണ്ടും മഴ ഒരു കുളിരായി തോന്നി. ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും വാർധക്യത്തിലും എല്ലാം മഴ ഒരു ഓർമപെടുത്തൽ പോലെ വന്നു. ഇനി വരുന്ന ജീവനിലും ഒരിളം കുളിരായി അത് പെയ്തിറങ്ങും. നൊമ്പരകനലുകൾ അണച്ച് ഇനിയും ഈ കാലപ്രവാഹത്തിൽ ഓരോ മഴത്തുള്ളിയും നമ്മളെ ഓർമിപ്പിക്കും...

Thursday 5 June 2014

ജോലി



ഉറപ്പായിട്ടും ഞാനീ ജോലി നിനക്ക് വാങ്ങി തരുമെടാ മക്കളെ. മാനേജർ വീണ്ടും വീണ്ടും പറയുന്നു.

വിളിച്ചുകൊണ്ടു പോയ രാജുവണ്ണൻ ഉണ്ണിയുടെ മുഖത്ത് ധൈര്യത്തോടെ നോക്കി. ചെറുക്കന് ഒരു ജോലി വാങ്ങി കൊടുക്കാൻ തനിക്കു പറ്റിയല്ലോ എന്ന ചാരിതാർത്ഥ്യം രാജുവണ്ണന്റെ മുഖത്ത് പ്രതിഫലിച്ചു. ക്ലാർക്കിന്റെ ജോലി തന്നെ വാങ്ങി തരാം ഡാ.   മക്കളെ ഉണ്ണി നാളെ രാവിലെ 10 മണിക്ക് ഓഫീസിൽ വാ. ഞാൻ ശേരിയാക്കാം എന്ന മാനേജരുടെ ഉറപിച്ച വാക്കുകളിൽ വിശ്വസിച്ചു രാജുവണ്ണൻ ആൻഡ്‌ ഉണ്ണി ടീം വീടിലേക്ക്‌ പോയി.

അടുത്ത ദിവസം

ബാങ്കിൽ സമയം 10 മണി.

ഉണ്ണി മാനജേരുടെ ഓഫീസിൽ ചെല്ലുന്നു.

മാനേജർ തല ഉയർത്തി ഒരു ചോദ്യം- ആരാ?

സാറേ ഇന്നലെ വീട്ടിൽ വന്നിരുന്നു. ഉണ്ണി എന്നാണ് പേര്.

ഉണ്ണിയോ ഏതു ഉണ്ണി?

സാറേ, രാജുവണ്ണൻ പറഞ്ഞ....

ഓ ഇപ്പൊ മനസിലായി.

മോനെ, മക്കളെ ഡാ ക്ലാർക്കിന്റെ ജോലി ഇല്ല കേട്ടോ. പകരം മാർകെട്ടിംഗ് ജോലി ഉണ്ട്. മതിയോ. പക്ഷെ സ്വന്തമായി വണ്ടി വേണം, വള്ളം വേണം എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോ ഉണ്ണി പതുക്കെ ഓഫീസിന്റെ താഴേക്കു പടി ഇറങ്ങി.

സ്വപനങ്ങൾ പലതും മാറി മറിയുന്ന പോലെ..........

ഒരു ഓളം മാത്രം... അതിലെവിടെയോ വാഗ്ദാനങ്ങൾ ഉറച്ചു കേൾക്കുന്നു..

ജോലി നിനക്ക് തന്നെ!!!!!!!!

Tuesday 3 June 2014

സന്ന്യാസം

എല്ലാവരും പറയും സന്ന്യാസം എന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം ആണ്. ശെരിയാണ് ഒളിച്ചോട്ടം തന്നെയാണ്. എന്നാൽ ഈ ചുറ്റും നിന്ന് കുറ്റം പറയുന്നവരാരും ഈ സന്ന്യാസിയെ വിളിച്ചൊരു നേരത്തെ ആഹാരം പോലും കൊടുക്കാത്തവരായിരിക്കും. സന്ന്യാസം എന്നതൊരു വികാരം ആണ്. പല രീതിയിൽ അത് വന്നു ചേരാം. ചിലപ്പോൾ ആരും ഇല്ലാതെ അനാഥത്വം എന്നതിന്റെ മൂർധന്യത്തിൽ ചിലർ സന്യാസം സ്വീകരിക്കും. ചിലർ കുടുംബത്തിലും ലൌകീക ജീവിതത്തിലും ആശ നശിക്കുമ്പോൾ സന്യാസിയാവും. ഓരോരുത്തർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടാവാം. മറ്റുള്ളവർ തമാശിക്കും ചിരിക്കും കൂകി വിളിക്കും. അവർക്കതേ സാധിക്കു. ഈ ലോകത്തിൽ നമുക്ക് ആരെയും പകരം വെക്കാൻ സാധിക്കില്ല. ഓരോരുത്തരും അവരവരുടെ കർമങ്ങളിൽ സന്യാസി തന്നെ ആണ്...

പ്രണയം

നിറയെ പ്രണയിക്കുക.. പലപ്പോഴും നമുക്കത് തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കരുത്. എന്നാലും പ്രണയിക്കുക. അറിഞ്ഞും അറിയാതെയും ഒക്കെ നമ്മൾ എല്ലാവരും ഓരോരുത്തരെ പ്രണയിക്കുന്നു. ചിലപ്പോൾ പഠിക്കുന്ന കുട്ടിയെ, ചിലപ്പോൾ ബസിലോ, ട്രെയിനിലോ കാണുന്ന ഒരാളെ, ചിലപ്പോൾ ഒരിക്കലും കാണുകയോ അറിയുകയോ ഇല്ലാത്ത ഏതെങ്കിലും ഒരാളെ. കാലം അങ്ങനെ നമ്മളെ പല പല പ്രണയങ്ങളിൽ കൊണ്ട് ചെന്നിടും. അതൊരു പരീക്ഷണം ആവാം. ആരെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുനത് എന്നറിയാനുള്ള ഒരു ടെസ്റ്റ്‌. എന്നാലും ഹൃദയം തുറന്നു പ്രണയിക്കുക. അവസാനം ഒരു പ്രണയം നിങ്ങളെ തേടി വരും. അത് നിങ്ങളെ എന്താണ് പ്രണയം എന്ന് പഠിപ്പിക്കും. ജീവിതം എന്തെന്നും...