Wednesday, 28 May 2014

മനസിന്റെ അദാലത്ത്..

ഡയറിയിലെ വാക്കുകൾ ഓരോന്നും അയാളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. എഴുതുന്നവയിൽ പലതും കള്ളമായിരുന്നില്ലേ.. അതിനെന്തിനു നീ ഞങ്ങളെ പെറുക്കി എഴുതിവെച്ചു എന്ന് പല വാക്കുകളും ചോതിച്ചു. മനസാക്ഷി ഒരു അദാലത്ത് വിളിച്ചു കൂട്ടി. ശേരിയോ തെറ്റോ എന്നറിയാനായി പലരും വന്നു. ഒരു ഭാഗത്ത്‌ അക്ഷരങ്ങൾ തങ്ങളുടെ ഭാഗത്ത്‌ പൂർണമായും ന്യായം ഉണ്ട് എന്ന് പറഞ്ഞു. അവരുടെ വക്കീലും മിടുക്കനായി വാദിച്ചു.. എല്ലാം കേട്ട് മനസാക്ഷി ജഡ്ജി ചോതിച്ചു.. ഏയ്‌ പയ്യൻ.. എന്താണിതൊക്കെ? കുറ്റം സമ്മതിച്ചോ? ഇതൊക്കെ തെറ്റല്ലേ??

തിരിച്ചു മിണ്ടാൻ വാക്കുകൾ ഇല്ലായിരുന്നു.. ശെരിയാണ്.. മനസു തുറന്നെഴുതാൻ പേടിയാണിപ്പോൾ. കളിയാക്കാനും കുറ്റപ്പെടുത്താനും ആയിരം പേർ ചുറ്റുമുണ്ട്. അവർക്ക് വേണ്ടിയാണീ വാക്കുകൾ.. അവരെ സമാധാനിപ്പിക്കാൻ ഈ വാക്കുകൾ വേണ്ടി വരുന്നു.. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു ഇനി ഡയറി എഴുതില്ല എന്ന് വാക്കാലും വരയാലും പ്രതിജ്ഞയെടുത്ത് മനസാക്ഷി കോടതിയിൽ നിന്നും ഇറങ്ങി നേരെ സ്വപ്ന ലോകത്തിലേക്ക്‌.. പണം വേണ്ടാത്ത, ആരും കുറ്റപ്പെടുത്തില്ല എന്നുറപ്പുള്ള ആ ലോകത്തേക്ക് അവൻ നടന്നു പോയി...

No comments:

Post a Comment