Monday, 18 May 2015

വരമ്പിലൂടെ..



ഈ വയൽ വരമ്പിലൂടെ ഞാൻ നടക്കുകയാണ്. ഏതൊക്കെയോ ആൾക്കാർ സ്വന്തം ഭൂസ്വത്തിന്റെ അതിരുകളാക്കി മാറ്റിയ ഈ വരമ്പുകളിലൂടെ  എന്റെ  ബാല്യം എത്രയോ കളിച്ചു തിമിർത്തു പോയിരിക്കുന്നു എന്ന് ഞാൻ ഓർത്തു. കാലത്തിന്റെ ചക്രതിരിവിൽ ഞാനും എന്റെ ബാല്യവും എവിടെയോ പോയിരിക്കുന്നു. വയലേലകളിൽ അപ്പൂപ്പന്റെ കയ്യും പിടിച്ചു നടന്നു, ചെറിയ തോട്ടിലെ മാനത്തുകണ്ണിയും വരാലനും ഒക്കെ തോർത്തിൽ പിടിച്ചു വീടിലെ ചെറിയ കുപ്പിക്കുള്ളിൽ ആക്കി ആ ലോകത്തോട്‌ ചേർന്ന കാലം. ഇന്നെനിക്കു എല്ലാം അന്യമായിരിക്കുന്നു. എനിക്കെന്നല്ല, എനിക്ക് ശേഷം വന്ന തലമുറക്കും അതെല്ലാം അന്യമാണ്. നെല്ലെന്തെന്നോ, പതിരെന്തെന്നോ, വയലും വരമ്പും എന്തെന്നോ തിരിച്ചറിയാത്ത ചോറും കറിയും മാത്രം അറിയാവുന്ന ആ കാലഘട്ടം വരുന്നു. അവര്ക്ക് മുന്നില് തെളിഞാടാൻ മാനത്തുകണ്ണിയില്ല, തോടില്ല, ഒന്നുമില്ല. കാലത്തിന്റെ അടയാളങ്ങൾ ഇങ്ങനെയെങ്കിലും ഞാനൊന്നു ഓർത്ത്‌ വെക്കുന്നു.